കിളിമാനൂർ: യുക്രെയിനിൽ കുടുങ്ങിയ സഹോദരിമാർ വെള്ളിയാഴ്ചയാണ് നാട്ടിൽ എത്തി
കാനറ പാലാഴി വീട്ടിൽ റിട്ട.കെ.എസ്.ഇ.ബി ജീവനക്കാരൻ രാജുവിന്റെയും നഗരൂർ ഹെൽത്ത് സെന്ററിലെ ജീവനക്കാരി ഷീലയുടെയും മക്കളാണ് ഇരുവരും. റുമേനിയ വിമാനത്താവളത്തിൽ നിന്ന് മുംബൈയിലെത്തിയശേഷമാണ് ഇവർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇവരുൾപ്പെടെ 32മലയാളി വിദ്യാർത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്.ഹോസ്റ്റലിൽ നിന്ന് റുമേനിയൻ അതിർത്തി വരെയുള്ള യാത്ര ദുരിതമായിരുന്നന്നും യാത്രയിൽ പലയിടത്തും സൈന്യം വാഹനം പരിശോധിച്ചെന്നും ഇവർ പറയുന്നു.യുക്രെയിനിലെ വിന്നിട്സുവിൽ നാഷണൽ പൈറൊഗൊവ് മെമ്മോറിയൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഒന്നും മൂന്നും വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനികളാണ് അനുശ്രീയും ഐശ്വര്യയും. ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് , ഒ.എസ്. അംബിക എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം ജി.ജി. ഗിരി കൃഷ്ണൻ തുടങ്ങിയവർ ഇവരെ വീട്ടിലെത്തി സന്ദർശിച്ചു