Search
Close this search box.

ജോലിക്കാരെ ആവശ്യമുണ്ടെന്ന് വ്യാജപരസ്യം നൽകി പണംതട്ടി; യുവാവ് പിടിയിൽ

IMG_23012022_232740_(1200_x_628_pixel)

തിരുവന്തപുരം: ഒ.എൽ.എക്‌സ് മുഖേന ജോലിക്കാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് വ്യാജപരസ്യം നൽകി ആൾമാറാട്ടം നടത്തി സ്ത്രീകളുടെ സ്വർണഭരണങ്ങളും പണവും തട്ടുന്ന പ്രതി പിടിയിൽ. നെയ്യാറ്റിൻകര മടവൂർപാറ മണലിവിളാകത്ത് പുത്തൻവീട്ടിൽ സനിത് എം.എസ് (30) എന്നയാളെയാണ് സി​റ്റി​ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ നമ്പരുകൾ ഉപയോഗിച്ച് നഗരത്തി​ൽ എല്ലാമാസവും ടെലികാളർ, ഓഫീസ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ ജോലി​കൾ ഓഫർ ചെയ്യും. ബയോഡാറ്റയും ഫോൺ നമ്പരും അയച്ചുകൊടുക്കുന്ന യുവതികളെ ബന്ധപ്പെടും. വാട്സ് ആപ്പി​ൽ യുവാക്കളുടെ ചിത്രം ഉപയോഗിച്ച് പ്രൊഫൈലുണ്ടാക്കും. തുടർന്ന് ജോലിവാഗ്ദാനം നൽകി സ്ത്രീകളോട് പണം ആവശ്യപ്പെടും, പണം ഇല്ലാത്തവരോട് ഏജന്റെന്ന വ്യാജേന കള്ളപ്പേരിൽ പ്രതി നേരിട്ടെത്തി സ്വർണാഭരണങ്ങൾ കൈക്കലാക്കുന്നതാണ് രീതി. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട യുവതിയാണ് പരാതിക്കാരി. ഇവരുടെ പക്കൽ നിന്ന് പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും 18 പവനോളം സ്വർണം തട്ടിയെടുത്തു. വീട്ടുകാരുമായി ബന്ധപ്പെടാതെ വിവിധയിടങ്ങളിൽ മാറിമാറി താമസിക്കുന്ന പ്രതിയുടെ മൊബൈൽ നമ്പരും സോഷ്യൽ മീഡിയ അക്കൗണ്ടും പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.പ്രതിക്കെതിരെ മ്യൂസിയം, കരമന, കന്റോൺമെന്റ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം റൂറൽ കാട്ടാക്കട, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!