Search
Close this search box.

കോവളത്തെ ബൈക്ക് അപകടം റേസിങ് അല്ല; നാട്ടുകാരുടെ ആരോപണം തള്ളി മോട്ടോർ വാഹന വകുപ്പ്

IMG_20230129_201303_(1200_x_628_pixel)

തിരുവനന്തപുരം: കോവളത്ത് ബൈക്ക് അപകടത്തിനിടയാക്കിയ സംഭവത്തിൽ റേസിങ് നടന്നതിന് തെളിവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. ബൈക്ക് അമിത വേഗതയിലായിരുന്നു. വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതും അപകടത്തിന് കാരണമായെന്നും മോട്ടോർ വാഹനവകുപ്പ് പറയുന്നു. തിരുവനന്തപുരം പൊട്ടക്കുഴി സ്വദേശി അരവിന്ദ് (25), വാഴമുട്ടം സ്വദേശി സന്ധ്യ എന്നിവരാണ് മരിച്ചത്. കോവളം- വാഴമുട്ടം ദേശീയപാതയില്‍ രാവിലെ ഏഴരയോടെയായിരുന്നു അപകടം.

അപകടത്തിന് കാരണം റേസിങ്ങാണോ എന്ന് കണ്ടെത്താൻ ഗതാഗതവകുപ്പ് മന്ത്രി മോട്ടോർവാഹനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി എൻഫോഴ്‌സ്‌മെന്റ് വിഭാഗം മന്ത്രിക്ക് കൈമാറിയത്. നാട്ടുകാർ ആരോപിക്കുന്നത് പോലെ അവിടെ റേസിങ് നടന്നിട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ബൈക്കിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!