തിരുവനന്തപുരം നഗരത്തിൽ ‘ഓപ്പറേഷൻ വൈറ്റ് കാർപെറ്റ്’

IMG_20230130_223210_(1200_x_628_pixel)

തിരുവനന്തപുരം: നഗരത്തിലെ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായതും സൗകര്യപ്രദവുമായ നടപ്പാത നഗരത്തിൽ ഉടനീളം ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി പോലീസ് ‘ഓപ്പറേഷൻ വൈറ്റ് കാർപെറ്റ് ‘ എന്ന പേരിൽ’ ഒരു മാസം നീണ്ടുനിൽക്കുന്ന ഒരു ഡ്രൈവ് ഇന്ന് 30/ 01 /2023 തീയതി മുതൽ തുടക്കമിട്ടതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.തിരുവനന്തപുരം നഗരത്തിൽ വിവിധ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളും നഗരത്തിലെ വിവിധ ഓഫീസുകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ ആശുപത്രികളിലെ രോഗികളുടെ കൂട്ടിരിപ്പുകാരും സന്ദർശകരും അടങ്ങുന്ന ഒരു വലിയ വിഭാഗമായ കാൽനട യാത്രക്കാർക്ക് അപകടം കൂടാതെ റോഡ് മുറിച്ച് കടക്കുന്നതിനും ഫുട്പാത്തിലൂടെ സൗകര്യപ്രദമായി നടന്നു പോകുന്നതിനും സൗകര്യമൊരുക്കുന്നതിന് വേണ്ടിയും കാൽനട യാത്രക്കാർക്ക് വാഹനങ്ങൾ ഇടിച്ച് പരിക്കേൽക്കാതിരിക്കുന്നതിനും വേണ്ടിയിട്ടാണ് ഈ ഡ്രൈവ് ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

എവിടെയൊക്കെ റോഡുകൾ ഉണ്ടോ അവിടെയൊക്കെ കാൽനട യാത്രക്കാർക്ക് നടപ്പാതയും ഉറപ്പുവരുത്തുന്നതിലൂടെ യാത്രക്കാർ റോഡുകളിലൂടെ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും സീബ്രാസിംഗിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിലുമൂടെ കാൽനട യാത്രക്കാർക്ക് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കി അപകടകരഹിതമായ റോഡ് യാത്ര ഉറപ്പുവരുത്തുക എന്നുള്ളതുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സിറ്റി പോലീസ് കമ്മീഷൻ പറഞ്ഞു.

സിറ്റിയിലെ വിവിധ സ്ഥലങ്ങളിലെ ഫുട്പാത്തിലെ കച്ചവടങ്ങളും കയ്യേറ്റങ്ങളും കണ്ടെത്തി അത്തരം ആളുകളെ ബോധവൽക്കരണം നടത്തി ഫുട്പാത്ത് കയ്യേറ്റങ്ങളും റോഡ് കയ്യേറ്റങ്ങളും ഒഴിവാക്കുക എന്നുള്ളതാണ് ആദ്യത്തെ നടപടി.റോഡുകളിലെ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും കാഴ്ചയെ മറക്കുന്നതും അപകടം ഉണ്ടാക്കാൻ സാധ്യതയുള്ളതുമായ കൊടി തോരണങ്ങളും ബാനറുകളും കണ്ടെത്തി ആയത് ഉടനടി നീക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുകയും ആയത് അനുസരിക്കാത്തവർക്ക് നോട്ടീസ് നൽകി അത്തരം തടസ്സങ്ങളെ ഒഴിവാക്കുകയും ഇത് സംബന്ധിച്ചുള്ള  കേരള ഹൈക്കോടതി ഉത്തരവുകൾ പ്രകാരം ക്രിമിനൽ നടപടി പ്രകാരമുള്ള നടപടികൾ നിയമലംഘിക്കുന്നവർക്കെതിരെ സ്വീകരിക്കുകയും ചെയ്യും.

ഫുട്പാത്തിലെ പലസ്ഥലങ്ങളിലും പല രീതിയിലുള്ള ഉയരത്തിലാണ് നടപ്പാത സ്ഥിതി ചെയ്യുന്നത് കൂടാതെ ചില സ്ഥലങ്ങളിൽ എങ്കിലും നടപ്പാതയോട് ചേർന്നുള്ള ഓട ഇടിഞ്ഞു പൊളിഞ്ഞും കൈവരി ഇല്ലാതെയും അപകടാവസ്ഥയിൽ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അത്തരം കയറ്റിറക്കങ്ങളും അപകടങ്ങളെയും മാറ്റുകയും റോഡ് അടയാളങ്ങൾ മറക്കുന്നതും അപകടകരമായ രീതിയിൽ നിൽക്കുന്നതും ആയ മരച്ചില്ലകളും മരങ്ങളും സോഷ്യൽ ഫോറസ്റ്ററി വകുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിച്ച് മുറിച്ചു മാറ്റുകയും നടപ്പാത സൗകര്യപ്രദമാക്കുകയും റോഡടയാളങ്ങളും ചിഹ്നങ്ങളും റോഡ് ഫണ്ട് അതോറിറ്റിയുമായും പിഡബ്ല്യുഡിയുമായും തിരുവനന്തപുരം കോർപ്പറേഷനുമായും സഹകരിച്ച് അടിയന്തരമായി പുനസ്ഥാപിക്കുകയ്യും ചെയ്യും.

ഫുട്പാത്തിലൂടെ വാഹനം ഓടിക്കുന്ന ഇരുചക്രവാനക്കാർക്കും ഫുട്പാത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കും ഫുട്പാത്തിലെ കച്ചവടങ്ങൾക്ക് എതിരായി ഡ്രൈവിംഗ് ലൈസൻസ് വാഹനത്തിൻറെ രജിസ്ട്രേഷൻ എന്നിവ ക്യാൻസൽ ചെയ്യാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കും. കാൽനട യാത്രക്കാർ തോന്നിയപോലെ റോഡ് മുറിച്ച് കടക്കാതെ സീബ്രാ ക്രോസിംഗിലൂടെ മാത്രം കാത്തുനിന്ന് റോഡ് മറികടക്കുന്നതിനും ഫുഡ് ഓവർ ബ്രിഡ്ജ് ഉള്ള സ്ഥലങ്ങളിൽ ആയവ റോഡ് മുറിച്ച് കിടക്കുന്നതിന് പരമാവധി ഉപയോഗിക്കുന്നതിനു പ്രേരിപ്പിച്ചും കാൽനട യാത്രക്കാർ എളുപ്പത്തിനായി എല്ലാ സ്ഥലങ്ങളിലും റോഡ് മുറിച്ച് കടക്കുന്നതും നിരുത്സാഹപ്പെടുത്തും. തിരുവനന്തപുരം നഗരത്തിലെ കാനടയാത്രക്കാരുടെ നിർദ്ദേശങ്ങളും പരാതികളും തിരുവനന്തപുരം ട്രാഫിക് ഐ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ 94 97 93 00 05 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ് എന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular