മന്ത്രവാദത്തിന്റെ പേരില്‍ പീഡന ശ്രമം; വെള്ളറടയിൽ ഇമാം പിടിയിൽ

IMG_20230214_222147_(1200_x_628_pixel)

വെള്ളറട : മന്ത്രവാദത്തിന്റെ പേരില്‍ പീഡന ശ്രമം നടത്തിയ സംഭവത്തില്‍ വെള്ളറട തേക്കുപാറ ജുമാമസ്ജിദിലെ ഇമാം ആയിരുന്ന വിതുര സ്വദേശി സജീര്‍ മൗലവി പൊലീസ് പിടിയിലായി. സര്‍പ്പദോഷം മാറുന്നതിനുള്ള പരിഹാര കര്‍മ്മ നടത്തണമെന്ന് പറഞ്ഞ് തന്റെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയാണ് വെള്ളറട സ്വദേശിയായ 23 കാരിയെ പീഡിപ്പിക്കാന്‍ സജീര്‍ ശ്രമിച്ചത്.

തേക്കുപാറ ജുമാ ജുമാമസ്ജിദിലെ ഇമാമായിരുന്ന സമയത്ത് വെള്ളറട സ്വദേശിയുടെ കുടുംബവുമായി അദ്ദേഹം ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന്, കുടുംബത്തിലെ ഇരുപത്തിമൂന്ന്കാരിയായ യുവതിക്ക് വിവാഹം കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിന് കാരണം സര്‍പ്പദോഷം മൂലമെന്ന് തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് തന്റെ കയ്യില്‍ ദോഷം മാറുന്നതിനുള്ള പരിഹാര കര്‍മം ഉള്ളതായി അയാള്‍ കുടുംബത്ത വിശ്വസിപ്പിച്ചു.

പരിഹാര കര്‍മങ്ങള്‍ക്കായി താന്‍ താമസിക്കുന്ന സ്ഥലത്തേക്ക് പെണ്‍കുട്ടിയെ എത്തിക്കണമെന്ന് മാതാപിതാക്കളോട് ഇമാം നിര്‍ദേശിച്ചു. എന്നാല്‍, മാതാപിതാക്കളെ മുറിക്കു പുറത്തു നിര്‍ത്തി പെണ്‍കുട്ടിയെ മാത്രം അയാള്‍ മുറിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് നേരെ അയാള്‍ ലൈംഗീക അതിക്രമങ്ങള്‍ നടത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടി ഉടന്‍ തന്നെ മുറിയില്‍ നിന്ന് ഓടി മാതാപിതാക്കളുടെ അടുത്തേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് വെള്ളറട പൊലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ സജീറിന് നെടുമങ്ങാട് ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!