വർക്കല: പുന്നമൂട് മത്സ്യ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു.
നഗരസഭാ ഹെൽത്ത് വിഭാഗവും ഫുഡ് ആൻഡ് സേഫ്റ്റി വർക്കല സർക്കിൾ ഓഫിസും ചേർന്നാണ് പരിശോധന നടത്തിയത്. 90 കിലോ ചൂര മത്സ്യമാണ് പിടികൂടിയത്.
കൂടാതെ കല്ലമ്പലം മത്സ്യ മാർക്കറ്റ്, നാവായിക്കുളം 28–ാം മൈൽ മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയ ഇരുനൂറോളം കിലോ മത്സ്യങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.