Search
Close this search box.

കൊലപാതകമെന്ന് സംശയം; 20 മാസങ്ങള്‍ക്ക് മുമ്പ് മരിച്ച ആളിന്റെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു

IMG_20231104_231414_(1200_x_628_pixel)

കള്ളിക്കാട് : 20 മാസങ്ങള്‍ക്ക് മുമ്പ് മരിച്ച ആളിന്റെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് വേണ്ടിയാണ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തത്.

2022 ഫെബ്രുവരി 13നാണ് കള്ളിക്കാട് മൈലച്ചല്‍ സ്വദേശിയായ തോമസ് അഗസ്റ്റിന്‍ മരിച്ചത്. തോമസ് അഗസ്റ്റിന്റേത് കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം കല്ലറ തുറന്നത്.

നിര്‍മാണ തൊഴിലാളിയായിരുന്ന അഗസ്റ്റിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റു എന്നാണ് 2022 ഫെബ്രുവരി ആറിന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.  തോമസിനെ തൊഴിലാളികളും കരാറുകാരനും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എട്ട് ദിവസത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ കഴിഞ്ഞു.

ചികിത്സയിലിരിക്കെ തോമസ് ബന്ധുക്കളോട് പറഞ്ഞതും ഡോക്ടര്‍മാര്‍ അറിയിച്ചതും അനുസരിച്ച് ഇത് കൊലപാതകം ആണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ബന്ധുക്കള്‍ വിതുര പോലീസിനെ സമീപിച്ചെങ്കിലും കേസ് മുന്നോട്ടു പോയിരുന്നില്ല.

ഇതോടെയാണ് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവിന്‍പ്രകാരം മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ നടപടിയായത്. തഹസില്‍ദാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!