തിരുവനന്തപുരം: ആംബുലൻസ് ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്ന കേസിൽ കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷ് പോലീസ് സ്റ്റേഷനിൽ ഹാജരായി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് രാജേഷും കൂട്ടാളി സാബുവും തിങ്കളാഴ്ച രാവിലെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഹാജരായത്.
ജനുവരി ഒമ്പതിനാണ് പുത്തൻപാലം രാജേഷും സംഘവും മെഡിക്കൽ കോളേജ് പരിസരത്തുവെച്ച് ആംബുലൻസ് ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തിയത്. പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പുത്തൻപാലം രാജേഷ് കത്തിവീശിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.