തിരുവനന്തപുരം: വിഴിഞ്ഞത്ത് പുലിമുട്ടിന്റെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുന്നു. 2,000 മീറ്റര് നീളത്തിൽ പുലിമുട്ട് പൂർത്തിയായി. കല്ലിടുന്നതിനൊടൊപ്പം പുലിമുട്ടിനെ ബലപ്പെടുത്താനുള്ള അക്രോപോഡുകൾ സ്ഥാപിക്കുകയും ചെയ്യുന്നു.
ആദ്യഘട്ടത്തിൽ വിഭാവനം ചെയ്ത 800 മീറ്റർ ബെർത്തിന്റെ പൈലിങ് ജോലികൾ പൂർത്തിയായി. ഇതിനു മുകളില് സ്ഥാപിക്കേണ്ട പ്രീ കാസ്റ്റ് സ്ലാബുകളും കരയിൽ തയ്യാറായിട്ടുണ്ട്. സെപ്റ്റംബറിനു മുൻപ് 2,300 മീറ്റർ നീളത്തിൽ പുലിമുട്ടും 300 മീറ്റർ ബെർത്തും പൂർത്തിയായാൽ വിഴിഞ്ഞത്ത് ആദ്യത്തെ കപ്പൻ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.